കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു: വിവാഹം വേണ്ടെന്ന് വധു

Published : Apr 17, 2017, 02:13 AM ISTUpdated : Oct 05, 2018, 02:27 AM IST
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു: വിവാഹം വേണ്ടെന്ന് വധു

Synopsis

പാറ്റ്ന: വിവാഹത്തിനു തൊട്ടുമുന്പ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വധു വിവാഹത്തിൽനിന്നു പിൻമാറി. ബിഹാറിലെ ഗോപാൽ ഗഞ്ചിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹർകൗളി സ്വദേശിയായ യോഗേഷ് സിംഗിന്‍റെ മകളാണ് ഇത്തരത്തിൽ ധീരമായ നിലപാട് സ്വീകരിച്ചത്. 

തിലകംചാർത്തൽ ചടങ്ങിനായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ വരന്‍റെ വീട്ടിൽപോയിരുന്നു. ചടങ്ങുകൾക്കിടെ വരന്‍റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നൽകാനുള്ള സാന്പത്തിക സ്ഥിതി തങ്ങൾക്കില്ലെന്ന് വധുവിന്‍റെ വീട്ടുകാർ പറഞ്ഞുനോക്കിയെങ്കിലും വരന്‍റെ കുടുംബം ചെവിക്കൊണ്ടില്ല. 

ഇതേതുടർന്ന് തിലകംചാർത്തൽ ചടങ്ങ് മണിക്കൂറുകൾ വൈകി.  സംഭവത്തെ കുറിച്ചറിഞ്ഞ പെണ്‍കുട്ടി കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിക്കുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫണ്ട് തന്നില്ലെന്ന് കേരളം, ഫണ്ട് കിട്ടിയെന്ന് അധ്യാപകസംഘടന, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു