വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്രം ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

Published : May 01, 2016, 06:31 AM ISTUpdated : Oct 05, 2018, 02:32 AM IST
വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്രം ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

Synopsis

ദില്ലി: രാജ്യത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നാളെ ദില്ലിയിലാണ് യോഗം. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം പേര്‍ വരള്‍ച്ചയില്‍ പൊറുതിമുട്ടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വരള്‍ച്ചാ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിയ്‌ക്കുന്നത്.

ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. വരള്‍ച്ച നേരിടാന്‍ നടപടികള്‍ സ്വീകരിയ്‌ക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരള്‍ച്ച തടയാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലും വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെടുക്കുമെന്ന് പരാമര്‍ശമുണ്ടായിരുന്നു.

വരുന്ന മഴക്കാലത്ത് നല്ല മഴ കിട്ടുമെന്ന കേന്ദ്രകാലാവസ്ഥാനിരീക്ഷണവകുപ്പിന്‍റെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ജലസംരക്ഷണപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തിന്റെ പരിഗണനയ്‌ക്ക് വരും. പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴിച്ചാല്‍ രാജ്യത്തെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലെയും പ്രധാനഅണക്കെട്ടുകളില്‍ വെള്ളം തീരെക്കുറവാണ്. ഭാവിയില്‍ വരള്‍ച്ച നേരിടാനായി മഴക്കാലത്ത് പരമാവധി മഴവെള്ള സംഭരണപദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പദ്ധതിരൂപരേഖ തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചകളും യോഗത്തിലുണ്ടായേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്