കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട

Web Desk |  
Published : Feb 07, 2017, 11:46 AM ISTUpdated : Oct 04, 2018, 11:49 PM IST
കൊച്ചിയില്‍ വന്‍  മയക്കുമരുന്നു വേട്ട

Synopsis

വർണ കടലാസുകളിൽ പൊതിഞ്ഞ സമ്മാന പൊതികൾ. മയക്കുമരുന്നാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകില്ല. ഒൻപത് പെട്ടികളിൽ ചെറിയ പൊതികളായാണ് 180 കിലോ ഖാട്ട് കൊച്ചിയിൽ എത്തിയത്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്ന് കൊച്ചിയിലേക്ക് പാർസൽ അയക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ആഫ്രിക്കൻ, അറേബ്യൻ മേഖലകളിൽ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ഖാട്ട്. കതീൻ, കതിനോൺ തുടങ്ങിയ വീര്യമേറിയ മയക്കുമരുന്നുകൾ ഖാട്ടിൽ നിന്ന് ഉത്പാദിപ്പിക്കാനാകും. 50 ഗ്രാം കതീൻ കൈവശം വയ്ക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ ഖാട്ട് കടത്തുകാർക്ക് വധശിക്ഷയാണ് നൽകുന്നത്. എത്യോപ്യയിൽ നിന്ന് നേരത്തെയും കൊച്ചിയിലേക്ക് ഖാട്ട് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് കസ്റ്റംസ്. കൊച്ചിയിൽ ആരാണ് ഖാട്ട് കടത്തിന് സഹായിക്കുന്നതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കാനും വിദേശത്ത് നിന്നെത്തുന്ന പാർസലുകൾ കർശനമായി പരിശോധിക്കാനുമാണ് അധികൃതരുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫിൽ അ‍ർഹമായ പരിഗണന ലഭിക്കും', നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'