
പട്ടാമ്പി: ദുബായില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയയാളെ തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് പിടികൂടി.തൃത്താല കുമരനെല്ലൂര്‍ സ്വദേശി സനൂപിനെയാണ് അറസ്റ്റ് ചെയ്തത്. . അമ്പത് കോടി രൂപ പലരില്‍ നിന്നായി വാങ്ങിയ ശേഷം സനൂപ് ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ദുബൈ ല്‍ ഒരു ഐടി കമ്പനി ജീവനക്കാരനായിരുന്നു സനൂപ്. കഴിഞ്ഞ മാസം ഇയാള്‍ സാമ്പത്തികമായി കബളിപ്പിച്ചെന്നു കാണിച്ചു നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി.
കമ്പനി ഉടമയും , ഇയാളുടെ തന്നെ കുടുംബാംഗങ്ങളും വരെ കബളിപ്പിക്കപ്പെട്ടവരിലുണ്ടായിരുന്നു. ഇതിനിടെ നാട്ടിലേക്ക് വന്ന സനൂപിനെ ഫോണില്‍ കിട്ടാതായി. ഫേസ്ബുക്ക് അക്കൌണ്ടും ഡി ആക്ടിവേറ്റ് ചെയ്തു. ഇയാള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ കബളിപ്പിക്കപെട്ടവര്‍ പരാതി നല്‍കി.നാട്ടിലെത്തിയ സനൂപ് കുടുംബത്തോടൊപ്പം അവിടെ നിന്നും മുങ്ങിയതോടെ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളും പരാതി നല്‍കി.
പട്ടാമ്പി സിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെയും കുടുംബത്തെയും തമിഴ്നാട്ടിലെ തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സനൂപിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സനൂപിനെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam