ദുബായില്‍ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ വലിയ പിഴ

Published : May 13, 2017, 07:33 PM ISTUpdated : Oct 04, 2018, 11:49 PM IST
ദുബായില്‍ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ വലിയ പിഴ

Synopsis

ദുബായ്: ദുബായില്‍ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ 800 ദിർഹം പിഴ ഒടുക്കണമെന്നു അധികൃതർ. പരിഷ്കരിച്ച ഫെഡറൽ ട്രാഫിക്‌ നിയമത്തിലാണു നിയമലംഘകർക്ക്‌ കനത്ത ശിക്ഷയുള്ളത്‌. അടുത്തമാസം പതിനഞ്ചുമുതല്‍ വാഹനത്തിന് പുറകില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയതായി ദുബായ്‌ പൊലീസ്‌ ഉപമേധാവിയും ഫെഡറൽ ട്രാഫിക്‌ കൗൺസിൽ തലവനുമായ മേജർ മുഹമ്മദ്‌ സൈഫ്‌ അൽ സഫീൻ അറിയിച്ചു.

വാഹനം ഓടിച്ചുകൊണ്ട് മൊബെൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള സമാന ശിക്ഷ തന്നെയാണു ഭക്ഷണം കഴിച്ചോ വെള്ളം കുടിച്ചോ വാഹനം ഒടിക്കുന്നവരും നല്‍കേണ്ടത്ത്‌. മുഖം മിനുക്കുക, അറബിക്‌ തട്ടം (ഗത്ര) ശരിയാക്കുക, ലിപ്സ്റ്റിക് ഇടുക തുടങ്ങി റോഡിൽ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത എല്ലാ ട്രാഫിക്‌ കേസുകൾക്കും 800 ദിർഹം പിഴ ഒടുക്കേണ്ടിവരും. ഇതിനു പുറമേ നിയമം പാലിക്കാത്ത ഇത്തരക്കാരുടെ ഡ്രൈവിംഗ്‌ ലൈസൻസിൽ 4 ബ്ലാക്മാർക്കും പതിക്കുമെന്ന് മേജർ അൽസഫീൻ അറിയിച്ചു.

ഡ്രൈവര്‍മാരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും പതിയാന്‍ പാടില്ലെന്ന ലക്ഷ്യത്തോട് ആണ് ദുബായ് പൊലീസിന്റെ നിര്‍ദേശങ്ങള്‍. പിഴയ്ക്ക് പുറമെ 12 ബ്ലാക്ക് ബ്ലാക് പോയിന്റും നല്‍കണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ല ഒരു മാസത്തേക്ക് വണ്ടി പിടിച്ചെടുക്കാനും ദുബായ് പൊലീസിന് അധികാരമുണ്ടാകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി