
കൊല്ലം:അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസിൽ പൊലീസിനെതിരെ ഡിവൈഎഫ്ഐ. പൊലീസ് ശരിയായി അന്വേഷണം നടത്തുന്നില്ലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇതുസംബന്ധിച്ച് റൂറല്‍ എസ്പിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കി.
കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും മറ്റ് പ്രതികളെ പിടിക്കാൻ തയ്യാറാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാല്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. അതേസമയം കൊല്ലപ്പെട്ട മണിക് റോയിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട മണിക് റോയിയുടെ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.
തന്നെ നാലുപേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സംഭാഷണത്തിൽ മണിക് പറയുന്നുണ്ടു. പക്ഷേ പൊലീസ് ശശിധരക്കുറുപ്പിലും ആസിഫിലും അന്വേഷണം അവസാനിപ്പിച്ചു..ഈ ദൃശ്യങ്ങളില്‍ പറയുന്ന ആളുകളെ കണ്ടെത്താൻ സമീപവാസികളുടെ മൊഴി എടുക്കാനാണ് പൊലീസിന്‍റെ നീക്കം. പ്രതികളുടെ ഫോൺ രേഖകളും പൊലിസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ പിടിയിലായ പ്രതികൾ സംഭവ സ്ഥലത്തേക്ക് ആരയൊക്ക വിളിച്ച് വരുത്തി എന്നറിയാനാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam