ഇ പി ജയരാജനെതിരായ തുടരന്വേഷണത്തിന് അനുമതി

Published : Jan 07, 2017, 01:06 AM ISTUpdated : Oct 04, 2018, 05:35 PM IST
ഇ പി ജയരാജനെതിരായ തുടരന്വേഷണത്തിന് അനുമതി

Synopsis

ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കിയുള്ള എഫ്ഐആർ കോടതി സ്വീകരിച്ചു. ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
 

സിപിഎമ്മിന്റെ നിർണ്ണായക കേന്ദ്ര കമ്മിറ്റിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോഴാണ് ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരായ എഫ്ഐആർ കോടതി അംഗീകരിച്ച് തുടരന്വേഷണത്തിന് അനുമതി നൽകുന്നത്. ഇപി ജയരാജനെ ഒന്നാം പ്രതിയും ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതിയുടെ മകൻ പികെ സുധീർ, വ്യവസായവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി എന്നിവരെ രണ്ടും മൂന്നും പ്രതികളുമാക്കി സമർപ്പിച്ച എഫ്ഐആറാണ് കോടതി സ്വീകരിച്ചത്. പികെ സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇ എംഡിയാക്കി നിയമിച്ചതിൽ സ്വജനപക്ഷപാതവും ഗുരുതരക്രമക്കേടും നടന്നുവെന്നാണ് വിജിലൻസ് ത്വരിത പരിശോധനയിൽ കണ്ടെത്തിയത്. നിയമനവിവാദത്തിലെ കൂടുതൽ ഇടപാടുകളെകുറിച്ചും കൂടുതൽ നേതാക്കളുടെ ബന്ധുക്കളുടെ നിയമനത്തെ കുറിച്ചുള്ള പരാതികളും തുടരന്വേഷണത്തിൽ പരിശോധിക്കും. വിവാദത്തിൽ ഇ പിയുടെ മന്ത്രിസ്ഥാനം തെറിച്ചെങ്കിലും എഫ്ഐആറിന്റെ പശ്ചാത്തലത്തിൽ സർക്കാറിനെതിരായ നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.    
-
വിവാദത്തെ തുടർന്ന് പി കെ സുധീർ ചുമതലയേറ്റിരുന്നില്ല. എന്നാൽ വ്യവസായ വകുപ്പിൽ മറ്റ് പല ഇടത് നേതാക്കളുടേയും ബന്ധുക്കൾ തുടരുന്ന സാഹചര്യത്തിൽ വിജിലൻസിന്റെ കൂടുതൽ അന്വേഷണം സർക്കാറിനും ഇടതു മുന്നണിക്കും വെല്ലുവിളിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്