ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു; 2018ല്‍ വന്‍ ഭൂകമ്പ സാധ്യതയെന്ന് ശാസ്ത്രലോകം

Published : Nov 21, 2017, 01:34 PM ISTUpdated : Oct 04, 2018, 11:52 PM IST
ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു; 2018ല്‍ വന്‍ ഭൂകമ്പ സാധ്യതയെന്ന് ശാസ്ത്രലോകം

Synopsis

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഭ്രമണവേഗത്തിലുള്ള വ്യതിയാനം മൂലം അടുത്തവര്‍ഷം ലോകത്ത് വിനാശകരമായ ഭൂകമ്പങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ശാസ്ത്രലോകം. ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1900 മുതല്‍ ഉണ്ടായ വന്‍ ഭൂകമ്പങ്ങളെ അടിസ്ഥാനമാക്കി കൊളറാഡോ യൂണിവേഴ്സിറ്റിയിലെ റോജര്‍ ബില്‍ഹാമും മൊണ്ടാന യൂണിവേഴ്സിറ്റിയിലെ റെബേക്ക ബെന്‍ഡിക്കുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് ഭൂമിയുടെ ഭ്രമണവേഗവും ഭൂകമ്പ സാധ്യതയും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നത്.

ഭൂമിയുടെ ഭ്രമണവേഗം കുറയുന്നതും ഭൂകമ്പങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. ദിവസത്തിന്റെ നീളത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് കാരണമാകുമെന്നും ഇത് വന്‍ഭൂചലനങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ 32 വര്‍ഷത്തിനിടെ 7 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുടെ എണ്ണം കൂടിയതായും മറ്റ് കാലങ്ങളെ അപേക്ഷിച്ച് അഞ്ച് ഘട്ടങ്ങളില്‍ ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ബാക്കിയുള്ള കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 15 ഓളം ഭൂകമ്പങ്ങളുണ്ടായപ്പോള്‍ അഞ്ച് കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 25 മുതല്‍ 30 വരെ തീവ്രമായ ഭൂമികുലുക്കങ്ങളാണ് ഉണ്ടായതെന്ന് ബില്‍ഹാം പറയുന്നു.ഈ സമയത്തുണ്ടായ തീവ്രമായ ഭൂചലന പ്രവണതകളും മറ്റ് ഘടകങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് ഭൂമിയുടെ ഭ്രമണവേഗം വളരെ സൂക്ഷമമായി കുറയുമ്പോള്‍ ഭൂകമ്പങ്ങളുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടയില്‍ ഒരോ അഞ്ചു വര്‍ഷത്തിന്റെ ഇടവേളകളില്‍ ഭൂമിയുടെ ഭ്രമണവേഗം കുറയുന്ന സംഭവം നിരവധി തവണ ഉണ്ടായി. ഈ കാലഘട്ടങ്ങളിലാണ് തീവ്ര ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗത്തിലെ കാലാനുസാരിയായ കുറവ് ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത് ഈ ബന്ധത്തെ നിര്‍ണായകമാക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം തീവ്ര ഭൂകമ്പങ്ങളുടെ എണ്ണം കുത്തനെ കൂടും.

ഈ വര്‍ഷം അത്തരത്തിലുള്ള ആറോ ഏഴോ ഭൂകമ്പങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായത്. 2018ല്‍ ഇത് ഇരുപതെണ്ണം വരെയായി വര്‍ദ്ധിക്കാമൊണ് ബില്‍ഹാമും ബെന്‍ഡിക്കും പ്രവചിക്കുന്നത്.ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലം ഭൂമധ്യരേഖ പ്രദേശത്താവും ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളതെും ബില്‍ഹാം ചൂണ്ടിക്കാണിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു