വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ന് അവസരം

Published : Jun 03, 2017, 07:19 AM ISTUpdated : Oct 05, 2018, 03:52 AM IST
വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ന് അവസരം

Synopsis

ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് തെളിയിക്കാന്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് അവസരം നല്‍കും. രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു വരെയാണ് ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച 14 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഇതിനായി ദില്ലിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

പഞ്ചാബിലെ ഭട്ടിന്‍ഡ, പട്യാല, ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍, ഗാസിയാബാദ്, ഉത്തരാഖണ്ടിലെ ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച യന്ത്രങ്ങളാണ് പരിശോധനയ്‌ക്ക് നല്‍കുന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് മൂന്നു പേരുള്‍പ്പെടുന്ന പ്രതിനിധികളെ നിയമിക്കാം. നാലു മെഷീനുകള്‍ വരെ പരിശോധിക്കാം. ഇവയില്‍ എന്തെങ്കിലും ക്രമക്കേട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടത്തിയോ എന്ന് തെളിയിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് എല്ലാ വോട്ടും രേഖപ്പെടുത്തിയെന്ന ആരോപണത്തിന് തെളിവു നല്‍കാനും നിര്‍ദ്ദേശമുണ്ട്.  

എത്ര പ്രാവശ്യം വേണമെങ്കിലും വോട്ടിംഗ് ബട്ടണ്‍ അമര്‍ത്തി പരിശോധിക്കാമെന്നും ചിപ്പ്, മതര്‍ബോ‍ര്‍ഡ്, സര്‍ക്യൂട്ട് എന്നിവ പരിശോധിക്കാമന്നും കമ്മീഷന്‍ അറിയിച്ചു.  എന്നാല്‍ യന്ത്രത്തിലെ ഏതെങ്കിലും ഭാഗം മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതിന് സമാന്തര ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തിന് ഭരണഘടനാ സാധുതയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്നലെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ
അതിഗുരുതര സാഹചര്യം, സകലതും ചാരമാക്കുമെന്ന് ഇറാന്‍റെ ഭീഷണി; ഖത്തറിലെ എയർ ബേസിൽ നിന്ന് സൈനികരെ അതിവേഗം മാറ്റി യുഎസ്