ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍: വിമര്‍ശനങ്ങള്‍ക്ക്  തെരഞ്ഞെടുപ്പു കമ്മീഷന്റെ  മറുപടി

Published : May 07, 2017, 08:23 AM ISTUpdated : Oct 05, 2018, 02:12 AM IST
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍: വിമര്‍ശനങ്ങള്‍ക്ക്  തെരഞ്ഞെടുപ്പു കമ്മീഷന്റെ  മറുപടി

Synopsis

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് 62 പേജുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടത്. മധ്യപ്രദേശിലെ ഭീണ്ടില്‍ ഏതു ബട്ടണില്‍ അമര്‍ത്തിയാലും വിവിപാറ്റില്‍ താമര എന്ന് രേഖപ്പെടുത്തി എന്ന മാധ്യമറിപ്പോര്‍ട്ട് ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനിലെ ധോല്‍പൂരില്‍ ആകെ 238ല്‍ രണ്ട് ഇവിഎമ്മുകളില്‍ മാത്രം തകരാറുണ്ടായിരുന്നു ഇത്തരം ചെറിയ പിഴവുകള്‍ പരിഹരിച്ചാണ് എന്നും മുന്നോട്ടു പോകുന്നതെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. 

ഇവിഎം ഇതുവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി ഏറെ പരീക്ഷണങ്ങള്‍ അതീജീവിച്ചാണ് ഇവിഎം ഉപയോഗിച്ചുള്ള വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെയും പുറത്തെയും ജനതയ്ക്ക് വിശ്വാസമുണ്ടാകാന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താമെന്ന് ഒരാള്‍ക്ക് പോലും ഇതുവരെ തെളിയ്ക്കാനായില്ല. 

ലോകത്തെവിടെയും ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വിശ്വാസയോഗ്യമായി ഇന്ത്യയിലെ യന്ത്രങ്ങളെ കമ്മീഷന്‍ വിശേഷിപ്പിക്കുന്നു. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് വോട്ടര്‍ക്ക് രേഖപ്പെടുത്തി നല്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ യന്ത്രങ്ങളുമായും ബന്ധിപ്പിക്കും എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന്നു മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സന്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്നുത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ