ഇ- മെയിൽ വിവാദത്തിൽ പുനരന്വേഷണം: ഹിലരിക്ക് വലിയ തിരിച്ചടി

Published : Oct 29, 2016, 03:09 AM ISTUpdated : Oct 05, 2018, 03:13 AM IST
ഇ- മെയിൽ വിവാദത്തിൽ പുനരന്വേഷണം: ഹിലരിക്ക് വലിയ തിരിച്ചടി

Synopsis

വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നതാണെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

എഫ്.ബി.ഐ യുടെ നടപടിയെ ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവിലാണ് രാജ്യത്തിന്‍റെ രഹസ്യ രേഖകള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത്.

ഇമെയില്‍ വിവാദത്തില്‍ ഹില്ലരി പിന്നീട് അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ചിരുന്നു. ഇക്കാര്യം നടന്നു എന്ന് വ്യക്തമായിരുന്നെങ്കിലും ഹില്ലരിക്കെതിരെ നടപടി എടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേസില്‍ വീണ്ടും അന്വേഷിക്കുകയാണെങ്കിലും എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നാണ് എഫ്.ബി.ഐ പറയുന്നത്. 
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഹിലരിയിക്കെതിരായ ആരോപണത്തില്‍ പുതിയ വികാസം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ അന്വേണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഹില്ലരി പ്രതികരിച്ചിട്ടില്ല. ട്രംപും ഹിലരിയും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ ക്യാമ്പുകള്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്ത വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത