താഴ്ന്ന ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതിനോട് ഇഎംഎസിന് എതിര്‍പ്പായിരുന്നു: ഗൗരിയമ്മ

Published : Dec 24, 2017, 11:34 AM ISTUpdated : Oct 04, 2018, 07:36 PM IST
താഴ്ന്ന ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതിനോട് ഇഎംഎസിന് എതിര്‍പ്പായിരുന്നു: ഗൗരിയമ്മ

Synopsis

തിരുവനന്തപുരം:  ഇഎംഎസ്, ടി.വി.തോമസ്, എ.കെ.ഗോപാലന്‍ തുടങ്ങി സിപിഎമ്മിന്റെ സമ്മുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നും ടി.വി.തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57 ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും തുടങ്ങി, തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിന് സ്വാതന്ത്രമുണ്ടായിരുന്നില്ലെന്നും രൂക്ഷമായ വിമര്‍ശനമാണ് ഗൗരിയമ്മ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ന്യൂസ് 18 ന്റെ ' അന്ന് ഞാന്‍ ' എന്ന  പ്രോഗ്രാമില്‍ രാജീവ് ദേവരാജുമായി സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. 

1987 ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിന് എതിര്‍പ്പുണ്ടായിരുന്നു. ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് ഇഎംഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഭരണമികവെന്നും ഇല്ലാതിരുന്നിട്ടു കൂടി നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടിയില്‍ ഒപ്പിടുകമാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഒരു തീരുമാനവും നായനാര്‍ എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു.  

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെ കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്ന് പറഞ്ഞ് ഇന്നും വലിയ കേമനായാണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടൊള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു. 

പാര്‍ട്ടിക്കകത്ത് തന്നെ അഴിമതിക്കാരിയാക്കിയത് ഇഎംഎസാണെന്നും ഗൗരിയമ്മ ആരോപിച്ചു. 57 ല്‍  പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം കൊണ്ടു വന്നയാളാണ് താന്‍. കശുവണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ആരോപണമുണ്ടായപ്പോഴാണ് രാജി വച്ചത്. ഇഎംഎസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി. അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ട ശേഷമാണ് താന്‍ രാജിവച്ചത്. അഴിമതിക്കാരിയല്ലാതായിരുന്നിട്ടും ഇഎംഎസാണ് തന്നെ അഴിമതിക്കാരിയായി ചിത്രീകരിച്ചത്. തന്നെ പുറത്താക്കാനായിരുന്നു വി.എസ്. അച്ചുതാനന്ദന് താല്‍പര്യം എങ്കില്‍ മാത്രമേ അയാള്‍ക്ക് ആളാകാന്‍ പറ്റുമായിരുന്നൊള്ളൂവെന്നും ഗൗരിയമ്മ ആരോപിച്ചു. 

വയലാര്‍ വെടിവെപ്പില്‍ കാണാതായ സഹോദരനെ അന്വേഷിച്ചാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. അങ്ങനെയാണ് പാര്‍ട്ടിയിലേക്കെത്തുന്നത്. എ.കെ ഗോപാലന്‍ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ വന്ന് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമല്ലാത്തയാളെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് താന്‍ ഒഴിവാകുകയായിരുന്നു. എ.കെ.ഗോപാലന്‍ ഒരു പാര്‍ട്ടിമാനാണ്. പാര്‍ട്ടിക്ക് സഹായമായിട്ടുള്ളയാളെയാണ് അയാള്‍ക്ക് വേണ്ടത്. ഞാനാണ് കൂടൂതല്‍ സഹായി എന്ന് എ.കെ.ഗോപാലന്‍ ധരിച്ചിട്ടുണ്ടാകുമെന്നും ഗൗരിയമ്മ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുമ്പ് വിവാഹം ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിച്ചെങ്കിലും നടന്നില്ല. പിന്നീട് 57 ല്‍ മന്ത്രിയായ ശേഷമാണ് ടി.വി.തോമസ് മറ്റാെരും പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഒന്നിച്ചാണ് നടപ്പെന്നും അറിഞ്ഞത്. ഒരിക്കല്‍ ടി.വി.തോമസിന്റെ പെട്ടിയില്‍ നിന്ന് താനൊരു എഴുത്ത് കണ്ടെത്തി. വായിക്കുന്നതിനിടെ ടി.വി.തോമസ് കേറിപ്പിടിച്ചു. തമ്മില്‍ പിടിവലിയായപ്പോള്‍ താന്‍  ബാത്ത് റൂമില്‍ കയറി ആ എഴുത്ത് അരയില്‍ കെട്ടിവയ്ക്കുകയായിരുന്നു. പിന്നീടത് പാര്‍ട്ടിയോഫീസില്‍ കൊടുത്തു. ഇതോടെ രണ്ടുപേരെയും യോജിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും താന്‍ എഴുന്നേറ്റ് പോയി. ടി.വിയെ വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. 

എന്നാല്‍ പിന്നീട് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു തനിക്ക് ടി.വി.തോമസിനെ വിവാഹം ചെയ്യേണ്ടിവന്നത്. മദ്യപാനവും പെണ്ണും ടി.വി.തോമസിന്റെ ദൗര്‍ബല്ല്യമായിരുന്നെന്നും ഗൗരിയമ്മ ആരോപിച്ചു.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണങ്ങളാലാണ് ടി.വി. തോമസ് മുഖ്യമന്ത്രിയാകാതിരുന്നത്. അല്ലെങ്കില്‍ 57 ല്‍ ടി.വി.തോമസ് മുഖ്യമന്ത്രിയാകുമായിരുന്നെന്നും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും താന്‍ കൃഷ്ണ ഭക്തയായിരുന്നു. അന്നും തന്റെ കൈയില്‍ കൃഷ്ണന്റെ മോതിരമുണ്ടായിരുന്നു. പാര്‍ട്ടി തന്റെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല. താന്‍ രണ്ടു തവണ അബോര്‍ഷന് വിധേയയായിട്ടുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്