
മോസ്‌കോ: അഞ്ച് പതിറ്റാണ്ടിന് ശേഷം ലോകകിരീടമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്നമാണ് ക്രൊയേഷ്യക്ക് മുന്നിൽ പൊലിഞ്ഞത്. എങ്കിലും സമീപകാല ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു റഷ്യയിൽ. ലോകകിരീടം ഫുട്ബോളിന്‍റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്താന്‍ ഇനിയും കാത്തിരിക്കണം.
മുൻ ലോകകപ്പുകളിലെ ഷൂട്ടൗട്ട് നിർഭാഗ്യം പ്രീ ക്വാർട്ടറിൽ അതിജീവിച്ചപ്പോൾ ക്വാർട്ടറിൽ അധികം ആയാസപ്പെടാതെ ജയിച്ച് മുന്നേറി. ഇത്തരത്തിൽ ഒത്തൊരുമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെ അടുത്തകാലത്തൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആരാധകർ. ബെക്കാമിനും റൂണിക്കും കഴിയാത്തത് ഹാരി കെയ്നാകുമെന്നത് വെറും പ്രതീക്ഷയായിരുന്നില്ല ഇംഗ്ലണ്ടിന്.
എന്നാല്‍ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഈ ആവേശം പക്ഷെ കണ്ണീരിന് വഴിമാറി. ലോകകപ്പിൽ 1990ന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ മികച്ച കുതിപ്പിന് ഒടുവിൽ വിരാമം. എങ്കിലും ഗാരത് സൗത്ത്ഗേറ്റിന്‍റെ കുട്ടികൾ തല ഉയർത്തിത്തന്നെയാകും റഷ്യയിൽ നിന്ന് മടങ്ങുക. ഇംഗ്ലീഷ് ഫുട്ബോളെന്നാൽ പ്രീമിയർ ലീഗ് മാത്രമല്ലെന്ന് അവർ കാട്ടിത്തന്നിരിക്കുന്നു. നാല് വർഷത്തിനപ്പുറം ഖത്തറിൽ ഇംഗ്ലണ്ടിന് ഈ കാലുകളിൽ നിന്ന് പ്രതീക്ഷിക്കാൻ ഏറെയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam