പേരാമ്പ്ര പള്ളിക്കെതിരായ കല്ലേറ്: എഫ്ഐആര്‍ ആര്‍എസ്എസ് പ്രേരണയാലെന്ന് ഇപി ജയരാജന്‍

Published : Jan 07, 2019, 11:47 AM ISTUpdated : Jan 07, 2019, 12:13 PM IST
പേരാമ്പ്ര പള്ളിക്കെതിരായ കല്ലേറ്: എഫ്ഐആര്‍ ആര്‍എസ്എസ്  പ്രേരണയാലെന്ന് ഇപി ജയരാജന്‍

Synopsis

പേരാന്പ്ര ജുമാ മസ്ജിദിന്  നേരെ കല്ലെറിഞ്ഞ സംഭവത്തിൽ  പൊലീസിനെതിരെ മന്ത്രി ഇപി ജയരാജൻ. എഴുതിച്ചേർത്ത എഫ്ഐആർ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.  

കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന്  നേരെ കല്ലെറിഞ്ഞ സംഭവത്തിൽ  പൊലീസിനെതിരെ മന്ത്രി ഇപി ജയരാജൻ. എഴുതിച്ചേർത്ത എഫ്ഐആർ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.  ആര്‍എസ്എസ് പ്രേരണയാണ് എഫ്ഐആറിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്. അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്ഐആര്‍. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ നേരത്തെ സിപിഎം  ജില്ലാ സെക്രട്ടേറിയറ്റും പ്രസ്താവന ഇറക്കിയിരുന്നു

ആർഎസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞത്. സംഭവം സർക്കാർ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പർധ വളർത്താനാണ് എന്നായിരുന്നു എഫ്ഐആർ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്.

രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍  ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്നാണ് പൊലീസ് പറഞ്ഞത്. അറസ്റ്റ് ചെയ്ത അതുല്‍ ദാസിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ