
തിരുവനന്തപുരം: മദ്യപാനത്തെ പ്രോൽസാഹിപ്പിക്കാൻ ഫേസ്ബുക്ക് പേജ് തുടങ്ങിയ അജിത് കുമാർ ടിക്കറ്റ് വച്ച് മദ്യസൽക്കാരവും നടത്തിയിരുന്നെന്ന് എക്സൈസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേസ് എടുക്കും.
പാപ്പനംകോട്ടെ അജിത് കുമാറിന്‍റെ വീട്ടിൽ എക്സൈസ് സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് മദ്യം വിളമ്പുന്ന പാർട്ടികളും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തിയത്. ടിക്കറ്റ് വച്ചായിരുന്നു പ്രവേശനം. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടൽകുന്ന പാർട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. വീടനടുത്തുള്ള ഹോട്ടലിൽ നടന്ന സൽക്കാരത്തിന്‍രെ ടിക്കറ്റുകൾ അജിത്തിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തി. ഒരു എയർ ഗണ്ണും കണ്ടെത്തി.
മദ്യപാനം പ്രോൽസാഹിപ്പിക്കാൻ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചതിനും, ആദ്ധ്യാത്മിക നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും പുതിയ കേസുകൾ റെജിസ്റ്റർ ചെയ്യും. ഇതിനായി പൊലീസിന് എക്സൈസ് റിപ്പോർട്ട് നൽകും. അജിത് കുമാറിന് പുറമേ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻമാരായ മറ്റ് 36 പേരും പ്രതികളാകും. പേജ് മരവിപ്പിക്കാൻ ഫേസ്ബുക്കിനും നാളെ കത്ത് അയക്കും. ഒളിവിൽ തുടരുന്ന അജിത്ത് കുമാറും ഭാര്യയും മുൻകൂർ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam