ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമെങ്കില്‍ ജോലിയും ഡിഗ്രിയും നഷ്‌ടമാകും

Published : Jul 07, 2017, 12:10 AM ISTUpdated : Oct 05, 2018, 12:13 AM IST
ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമെങ്കില്‍ ജോലിയും ഡിഗ്രിയും നഷ്‌ടമാകും

Synopsis

ദില്ലി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടുന്ന ജോലിയും ഡിഗ്രിയും അത് കണ്ടെത്തുന്ന നിമിഷം ഇല്ലാതാകുമെന്ന് സുപ്രീംകോടതി. അത് ഇനി 20 വര്‍ഷത്തിന് ശേഷമാണ് കണ്ടെത്തുന്നതെങ്കിലും ജോലിയും ഡിഗ്രിയും നഷ്‌ടമാകുമെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
 
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ലെന്ന് മുംബായ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിന്റെ ഉത്തരവ്. ജോലിയും ഡിഗ്രിയും നേടാന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത് എന്ന് കണ്ടെത്തിയാല്‍ ആ നിമിഷം അത് രണ്ടും റദ്ദാകുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലി നേടി 20 വര്‍ഷത്തിന് ശേഷമാണ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതെങ്കിലും ജോലിയും ഡിഗ്രിയും നഷ്‌ടമാകുമെന്ന് കോടതി പറഞ്ഞു. കൂടാതെ തട്ടിപ്പ് നടത്തിയതിനുള്ള നിയമനടപടികളും നേരിടേണ്ടിയും വരുമെന്നും കോടതി ഉത്തരവിട്ടു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആരെങ്കിലും ജോലി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ 1832 നിയമനങ്ങള്‍ വ്യാജ ജാതി സര്‍ട്ടാഫിക്കറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് 276 പേരെ സസ്‌പെന്‍റ് ചെയ്യുകയും, 521 പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 1035 പേര്‍ക്കെതിരെയുള്ള നടപടികളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇവര്‍ക്കൊക്കെ സുപ്രീംകോടതി ഉത്തരവോടെ ജോലിയും ഡിഗ്രിയും ഇല്ലാതാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ