സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖ; പാസ്റ്റര്‍ക്കെതിരെ കേസെടുത്തു

Web Desk |  
Published : May 01, 2018, 02:46 PM ISTUpdated : Jun 08, 2018, 05:45 PM IST
സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖ; പാസ്റ്റര്‍ക്കെതിരെ കേസെടുത്തു

Synopsis

ക്രൈം നംമ്പര്‍ 93 ബാര്‍ 18 - 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇടുക്കി: സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജരേഖ ചമച്ച് കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസന്‍ എന്ന ദുരൈപാണ്ടിക്കെതിരെയാണ് ദേവികുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം നംമ്പര്‍ 93 ബാര്‍ 18 - 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസില്‍ ഒന്നിലധികം പ്രതികള്‍ ഉള്ളതിനാലാണ് ക്രൈം 34 പ്രകാരം കേസെടുത്തിട്ടുള്ളത്.

ദേവികുളം തഹസില്‍ദ്ദാര്‍ ഏപ്രില്‍ 5 ന് നല്‍കിയ പരാതിയില്‍ പോലീസ് കേസുടുക്കാന്‍ തയ്യറായിരുന്നില്ല. തുടര്‍ന്ന് സംഭവം വിവാദമായതോടെ 28 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദേവികുളം കച്ചേരി സെന്റില്‍ മെന്റിലെ 15 ഏക്കര്‍ ഭൂമി പണയപ്പെടുത്തി കോട്ടയത്തെ സ്വകാര്യ കമ്പനിയില്‍ നിന്നും മൂന്നര ക്കോടി രൂപ തട്ടിയെടുക്കുന്നതിനാണ് പാസ്റ്റര്‍ പദ്ധതി തയ്യറാക്കിയത്. ഇതിനായി ഭൂമിയുടെ രേഖകള്‍ കമ്പനിയില്‍ ഹാജരാക്കുകയും ചെയ്തു. 

എന്നാല്‍ ഭൂമിയുടെ രേഖകളില്‍ ക്യത്രിമം കണ്ടെത്തിയ കമ്പനിയുടമകള്‍ ദേവികുളം തഹസില്‍ദ്ദാരെ സമീപിക്കുകയും ദൂരൈപാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കമ്പനിയുടമകളുമായുള്ള ഇയാളുടെ സംഭാഷണങ്ങള്‍ മെമ്മറിക്കാര്‍ഡിലാക്കി തെളിവ് സഹിതമാണ് തഹസില്‍ദ്ദാര്‍ പോലീസിന് പരാതി കൈമാറി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പറഞ്ഞ് പോലീസ് കേസ് വൈകിപ്പിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള