
തിരുവനന്തപുരം:മുക്കുപണ്ടം പണയംവച്ച് കോടികൾ തട്ടിയ സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച സമ്മതിച്ച് അയിരൂപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി. സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനം പുരോഗമിക്കുമ്പോഴാണ്, പാർട്ടി നിയന്ത്രണത്തിലുളള ബാങ്കിൽ കോടികൾ തട്ടിയ കഥ പുറത്ത് വരുന്നത്. ഭരണസമിതിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും തട്ടിപ്പ് പാർട്ടിയെ സമ്മർദത്തിലാഴ്ത്തി. മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്.
പല പല പേരുകളിൽ ആഭരണം പണയം വച്ചു. പണയ ഉരുപ്പടി സ്വർണമാണോയെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. രണ്ടുകോടി നഷ്ടമായെന്ന് പുറത്തറിയുമ്പോഴും ഇതിലുമേറെ വരുമെന്ന നിഗമനത്തിലാണ് ബാങ്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam