
കണ്ണൂര്‍: കൊട്ടിയൂർ മഹോത്സവത്തിനിടെ നിപ വൈറസ് ബാധയ്ക്ക് സാധ്യതയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഉത്സവത്തിന് ജനമെത്താതായതോടെ കനത്ത നഷ്ടമാണ് ഇവിടത്തെ കച്ചവടക്കാർ നേരിടുന്നത്. അതേസമയം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കൊട്ടിയൂർ ദേവസ്വം സൈബർ സെല്ലിലും പൊലീസിലും പരാതി നൽകി.
ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് കൊട്ടിയൂർ മഹോത്സവത്തിനെത്തുന്നത്. 27 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്. വർഷത്തിലൊരിക്കൽ കിട്ടുന്ന ഉത്സവക്കച്ചവടമാണ് കൊട്ടിയൂർ കേന്ദ്രീകരിച്ചുള്ള സാധാരണക്കാരുടെ പ്രതീക്ഷ.
എന്നാൽ നിപ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന വ്യാജ പ്രചാരണം വന്നതോടെ ജില്ലയ്ക്ക് അകത്തു നിന്നുപോലും ആളുകളെത്താത്ത സാഹചര്യമാണ് ഇവിടെയുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam