മകളെ പീഡിപ്പിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവം; പൊലീസിനെതിരെ കുടുംബം

Published : Oct 06, 2017, 10:48 PM ISTUpdated : Oct 05, 2018, 12:45 AM IST
മകളെ പീഡിപ്പിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവം; പൊലീസിനെതിരെ കുടുംബം

Synopsis

കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മകളെ പീഡിപ്പിച്ചതിന് ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റിലായ കേസില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അച്ഛനെതിരെ മൊഴി നല്‍കിയതെന്നും കള്ളക്കേസിലാണ് അച്ഛനെ ജയിലിലിട്ടിരിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടി സ്വമേധയാ നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കി.

ഈ മാസം ഒന്നാം തീയതിയാണ് മകളെ പീഡിപ്പിച്ചെന്ന കേസില്‍ പത്തനാപുരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ഭാര്യയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കുന്നതിനിടെയാണ് പീഡിപ്പിച്ചെന്ന മകളുടെ പരാതി കിട്ടുന്നതും ഇതിനുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതും. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഇത്തരത്തില്‍ മൊഴി എടുത്തതെന്നാണ് ഇപ്പോള്‍ മകളുടെ ആരോപണം.

അച്ഛന്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും മകള്‍ പറയുന്നു.  പൊലീസ് പറയുന്ന പോലെ മൊഴി നല്‍കിയില്ലെഹ്കില്‍ അച്ഛനെ ഒരിക്കലും പുറത്തുവിടില്ലെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കോടതിയില്‍ അച്ഛനെതിരെ രഹസ്യമൊഴി നല്‍കിയത്. ദളിത് വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പൊലീസ് കള്ളക്കേസ് ചുമത്തിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ മര്‍ദനത്തിന്‍റെ പരാതി അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി സ്വമേധയ പീഡനവിവരം പുറത്തുപറയുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാള്‍ റിമാന്‍ഡിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും