ജര്‍മനിയെ ജയിപ്പിച്ചത് റഫറിയോ? വിവാദമായി ആ രംഗം

Web Desk |  
Published : Jun 24, 2018, 12:59 PM ISTUpdated : Jun 29, 2018, 04:28 PM IST
ജര്‍മനിയെ ജയിപ്പിച്ചത് റഫറിയോ? വിവാദമായി ആ രംഗം

Synopsis

ജര്‍മ്മനി ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയ മത്സരത്തിലെസ്വീഡന് അനുകൂലമായ ഫൗള്‍ റഫറി വിളിക്കാതിരുന്നതും വാര്‍ വേണ്ടെന്ന് വച്ചതും വിവാദമാകുന്നു

സോച്ചി: ജര്‍മ്മനി ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയ മത്സരത്തിലെസ്വീഡന് അനുകൂലമായ ഫൗള്‍ റഫറി വിളിക്കാതിരുന്നതും വാര്‍ വേണ്ടെന്ന് വച്ചതും വിവാദമാകുന്നു. കളിയുടെ 14-മത്തെ മിനിറ്റില്‍ ജര്‍മന്‍ ബോക്‌സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് പിന്നില്‍നിന്നു വീഴ്ത്തുകയായിരുന്നു. 

എന്നാല്‍ പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക് ഫൗള്‍ വിളിക്കുകയോ വാര്‍ ചെക്കിംഗിന് മുതിരുകയോ ചെയ്തില്ല. ഇതാണ് വിവാദമായിരിക്കുന്നത്. ഫൗളിനായി സ്വീഡന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഫൗള്‍ വിളിക്കുകയോ സംഭവത്തിന്‍റെ നിജസ്ഥിതി വീഡിയോ പരിശോധനയിലൂടെ പോലും മനസിലാക്കാന്‍ ശ്രമിച്ചില്ല. സംഭവ സമയത്ത് റഫറി ഏറെ പിന്നിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എന്നിട്ടും വാര്‍ പരിശോധനയ്ക്ക് റഫറി മുതിരാത്തതാണ് ഫുട്‌ബോള്‍ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. റഫറിയുടെ തീരുമാനം അന്തിമമാണെങ്കിലും ബോക്‌സില്‍ ഫൗളുണ്ടായ സാഹചര്യത്തില്‍ വാര്‍ സഹായം റഫറി തേടേണ്ടതായിരുന്നു എന്നാണ് ഫുട്‌ബോള്‍ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ആ ഫൗള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അത് പെനാള്‍ട്ടിയാകും എന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും