
ചണ്ഡിഗഡ്: നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൊഹാലിലിയിലെ ഫേസ്സിക്സ് സിവില്‍ ആശുപത്രിയിലാണ് സംഭവം. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം പിതാവ് വില്‍പ്പനക്കായി എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭാര്യയെ ചികിത്സിക്കാന്‍ പണം ഇല്ലാത്തതിനാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാത്രിയില്‍ പ്ലാസ്റ്റിക് കൂടുമായി വന്ന ജസ്പാല്‍ എന്ന യുവാവ് തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നെന്നും വില്‍ക്കാന്‍ തയ്യാറാണെന്നും ഡോക്ടര്‍മാരോട് പറയുകയായിരുന്നു. കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോഴാണ് കയ്യിലുള്ള പ്ലാസ്റ്റിക് കൂട് തുറന്ന് കുട്ടിയെ കാണിച്ച് കൊടുത്തത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയെ അത്യാഹിത വിവാഭഗത്തില്‍ പ്രവേശിപ്പിച്ച ശേഷം സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam