പാര്‍ലമെന്റ് സ്തംഭനം; ഇങ്ങനെ തുടരുന്നതിലും ഭേദം രാജിയെന്ന് അദ്വാനി

Published : Dec 15, 2016, 10:33 AM ISTUpdated : Oct 04, 2018, 11:57 PM IST
പാര്‍ലമെന്റ് സ്തംഭനം; ഇങ്ങനെ തുടരുന്നതിലും ഭേദം രാജിയെന്ന് അദ്വാനി

Synopsis

ദില്ലി: പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ നിരാശപ്രകടിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി.പാര്‍ലമെന്റ് സ്തംഭനത്തില്‍ മനംമടുത്ത് എം.പി സ്ഥാനം പോലും രാജിവച്ചാലോ എന്നാലോചിച്ചുവെന്ന് മുതിര്‍ന്ന എംപിമാരോട് അദ്വാനി പറഞ്ഞു. വാജ്പേയി സഭയിലുണ്ടായിരുന്നെങ്കില്‍ കടുത്ത നിരാശനാകുമായിരുന്നു.പരിഹാരത്തിനായി ഇടപെടണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് അദ്വാനി ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് സമ്മേളനം ഇന്നും അലങ്കോലമായിരുന്നു. ലോക്​സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ പ്രഖ്യാപിച്ചപ്പോൾ ത​തന്റെ സീറ്റിൽ തന്നെയിരുന്ന അദ്വാനി സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി സംസാരിക്കണണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മനംമടുത്ത് താന്‍ പാര്‍ലമെന്റ് അംഗത്വം പോലും രാജിവെച്ചാലോ എന്ന് ആലോചിക്കുന്നതായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയോട് വ്യക്തമാക്കിയത്. ഈ സമയം രാജ്നാഥ് സിംഗും അദ്വാനിക്ക് സമീപമുണ്ടായിരുന്നു.

ശീതകാലസമ്മേളനത്തിന്റെ അവസാനദിനമായ നാളെയെങ്കിലും സഭയില്‍ ചര്‍ച്ച നടക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. നാളെയും സഭ നടക്കാതെ അനിശ്​ചിതമായി പിരിയുകയാണെങ്കിൽ അത്​ പൂർണ്ണ പരാജയമായിരിക്കുമെന്ന്​ തന്നെ സന്ദർശിച്ച ബി.ജെ.പി എം.പിമാരോട്​ അദ്വാനി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നും അദ്വാനി പറഞ്ഞു. അദ്വാനിയുടെ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടത്തില്‍ നന്ദി അറിയിച്ചു.പാർലമെൻറ്​ നടപടികൾ തടസ്സ​പ്പെടുന്നതിൽ അദ്വാനി നേരത്തെയും ത​െൻറ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും