സ്ത്രീ ആയതിനാല്‍ സിപിഎം നേതാവ്  അഭിമുഖം നിഷേധിച്ചെന്ന് മാധ്യമപ്രവര്‍ത്തക

Published : Mar 29, 2017, 12:05 PM ISTUpdated : Oct 04, 2018, 06:05 PM IST
സ്ത്രീ ആയതിനാല്‍ സിപിഎം നേതാവ്  അഭിമുഖം നിഷേധിച്ചെന്ന് മാധ്യമപ്രവര്‍ത്തക

Synopsis

സുവി വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മംഗളം നല്‍കിയ വാര്‍ത്ത കൊണ്ട് മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്. ഇന്ന് ഇത് എഴുതാന്‍ ഒരു കാരണമുണ്ട്. ഉപതെരഞ്ഞടുപ്പ് റിപ്പോര്‍ട്ടിങിനായി രണ്ട് നാളായി മലപ്പുറത്താണ്. അഭിമുഖത്തിനായി സി പി എമ്മിലെ ഒരു മുതിര്‍ന്ന നേതാവിനെ വിളിച്ചു. 

എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സി പി എമ്മിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം സമീപനം. ആറേഴ് വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മന:സാക്ഷിക്ക് നിരക്കാത്ത തൊന്നും വാര്‍ത്തയായി നല്‍കിയിട്ടില്ല. എത്തിക്‌സ് മറന്ന് ജോലി ചെയ്തിട്ടുമില്ല. ഞാന്‍ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം. 

സ്ത്രീ ആയി എന്നത് മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പരിമിതിയാണെന്ന് തോന്നിയിട്ടില്ല. അത്രത്തോളം ഹ്യദയത്തോട് ചേര്‍ത്തു പിടിച്ചാണ്, ആഗ്രഹിച്ചാണ് ഈ ജോലി ചെയ്യുന്നത്. മംഗളം നല്‍കിയ വാര്‍ത്ത യോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കും ?

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ടി കെ ഹംസയാണ് അഭിമുഖത്തിന് അനുമതി നിഷേധിച്ചതെന്ന് സൗത്ത് ലൈവ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മന്ത്രി ശശീന്ദ്രന്‍ രാജിവെക്കാനിടയായത് വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ചാനല്‍ നടത്തിയ ഹണി ട്രാപ്പ് വഴിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വനിതാ മാധ്യമപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് വിവിധ വനിതാ ജേണലിസ്റ്റുകള്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ഈ സംഭവം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്