
മോസ്കോ: ബ്രസീല്‍ എപ്പോഴും ബ്രസീലാണ്. അഞ്ചു തവണ ലോക കിരീടം ഉയര്‍ത്തിയെന്നതുമാത്രമല്ല ബ്രസീലിനെ ബ്രസീല്‍ ആക്കുന്നത്. മറ്റ് അനവധി റെക്കോര്‍ഡുകള്‍ കൂടിയാണ്. അവയില്‍ ചിലത് ഇതാ.
റഷ്യയില്‍ നടക്കുന്നത് 21-ാമത് ലോകകപ്പാണ്. ഇതുവരെ 79 രാജ്യങ്ങള്‍ ലോകകപ്പിന്റെ വലിയ വേദിയില്‍ പന്ത് തട്ടിയിട്ടുണ്ട്. എന്നാല്‍ എല്ലാ ലോകകപ്പിലും പന്ത് തട്ടിയ ഒരേയൊരു ടീമേ ഉള്ളൂ. അത് ബ്രസീല്‍ മാത്രമാണ്. 19 തവണ ലോകകപ്പില്‍ കളിച്ച ജര്‍മനിയാണ് ബ്രസീലിന് പിന്നിലുള്ളത്.
റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, കഫു, റോബര്‍ട്ടോ കാര്‍ലോസ് എന്നിവരടങ്ങിയ സ്വപ്ന സംഘമാണ് 2002ല്‍ ബ്രസീലിന് കിരീടം നേടിക്കൊടുത്തത്. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ഒരു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയ പരമ്പരയാണിത്. തീര്‍ന്നില്ല 2006ലെ ലോകകപ്പില്‍ ആദ്യ നാലു മത്സരങ്ങള്‍ കൂടി ജയിച്ച ബ്രസീല്‍ ലോകകപ്പില്‍ 11 തുടര്‍ വിജയങ്ങള്‍ സ്വന്തമായുള്ള ഒരേയൊരു ടീമുമായി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ അടിച്ച ടീമെന്ന റെക്കോര്‍ഡ് ബ്രസീലിന്റെ പേരിലാണ്. 228 ഗോളാണ് ഇതുവരെ ബ്രസീല്‍ എതിര്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. 226 ഗോളടിച്ച ജര്‍മനിയാണ് തൊട്ടുപിന്നില്‍.
ലോകകപ്പില്‍ ഗോളുകള്‍ മാത്രമല്ല, ഏറ്റവുമധികം വിജയങ്ങളും ബ്രസീലിന്റെ പേരിലാണ്. 73 വിജയങ്ങള്‍. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയേക്കാള്‍ ആറെണ്ണം കൂടുതല്‍. ലോകകപ്പില്‍ ഇതുവരെ 73 വിജയങ്ങളും 18 സമനിലകളും 17 തോല്‍വികളുമാണ് ബ്രസീലിന്റെ പേരിലുള്ളത്.
ആരാധകര്‍ക്ക് എല്ലാം അറിയുന്ന റെക്കോര്‍ഡാണ് മറ്റൊന്ന്. ലോകകപ്പില്‍ ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയ ടീമെന്ന റെക്കോര്‍ഡ്. അഞ്ചു തവണയാണ് ലോകകപ്പില്‍ ബ്രസീല്‍ മുത്തമിട്ടത്. 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളിലായിരുന്നു ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam