
മോസ്കോ: യുറുഗ്വെയ്ക്കെതിരെ ഗോൾ നേടിയിട്ടും ആഘോഷിക്കാതെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാൻ. ലാറ്റിനമേരിക്കൻ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ് മൈതാനത്ത് ആഘോഷത്തിന് മുതിരാതിരുന്നതെന്ന് ഗ്രീസ്മാൻ പറഞ്ഞു. നേരത്തെ യുറുഗ്വെ തന്റെ രണ്ടാം രാജ്യമാണെന്ന് ഗ്രീസ്മാൻ പ്രഖ്യാപിച്ചിരുന്നു.
ക്വാര്‍ട്ടർ പോരാട്ടത്തിലെ അറുപത്തി ഒന്നാം മിനിട്ടിൽ അന്റോണിയോ ഗ്രീസ്മാൻ നേടിയ ഗോളാണ് ലോകകപ്പിലെ യുറുഗ്വെയൻ പോരാട്ടത്തിന് അവസാനം കുറിച്ചത്.
സഹതാരങ്ങൾ അഭിനന്ദിക്കാനായി ഓടിയെത്തിയപ്പോഴും പക്ഷേ ഗ്രീസ്മാൻ മൈതാനത്ത് ആഹ്ലാദ പ്രകടനങ്ങളൊന്നുമില്ലാതെ നിന്നു.ഗ്രീസ്മാൻ എന്നും അങ്ങനെയാണ്.
കളിക്കളത്തിന് അകത്തും പുറത്തും അടിമുടി മാന്യനായ മനുഷ്യൻ. അമിതമായ ആഹ്ലാദമോ പ്രകടനപരതകളോ ഇല്ല. ഫ്രഞ്ച് മുന്നേറ്റത്തിന്രെ കുന്തമുനയായിട്ടും വിശേഷണങ്ങളോ വാഴ്ത്തലുകളോ ഇല്ല.
കണ്ണീരണിഞ്ഞ് നിന്ന യുറുഗ്വെ താരങ്ങൾക്കൊപ്പമായിരുന്നു ഗ്രീസ്മാൻ.വിജയിച്ചവര്‍ക്കൊപ്പം നിൽക്കാൻ എല്ലാവര്‍ക്കുമാകും.പക്ഷേ തോറ്റവര്‍ക്കൊപ്പം നിൽക്കാൻ ഇത്തിരി വലിയ മനസ് വേണം.ഗ്രീസ്മാനെപ്പോലെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam