കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നു

Published : Jan 21, 2018, 09:37 AM ISTUpdated : Oct 04, 2018, 07:16 PM IST
കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നു

Synopsis

കോഴിക്കോട്:  ജില്ലയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി മന്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കായക്കൊടി പഞ്ചായത്തില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച 12 പേര്‍ക്ക് കൂടിയാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയവരില്‍ 43 പേര്‍ ജാര്‍ഖണ്ഡ് സ്വദേശകളും രണ്ട് പേര്‍ ബിഹാര്‍ സ്വദേശികളുമാണ്. ഇവരെല്ലാം അതത് സംസ്ഥാനങ്ങളില്‍നിന്ന് രോഗം ബാധിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മന്ത് രോഗത്തിന് കാരണമാകുന്ന ക്യൂലക്‌സ് കൊതുകകളെ കായക്കൊടി പഞ്ചായത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ എല്ലാ താമസ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടത്തി രോഗനിര്‍ണ്ണയം നടത്താനാണ് തീരുമാനം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നത് രോഗവ്യാപനത്തിന്  കാരണമാകുന്നുവെന്ന വിലയിരുത്തലിലാണ് ഈ നടപടി. മാര്‍ച്ച് മാസത്തോടെ നിലവാരമില്ലാത്ത എല്ലാ താമസ കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണ് തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ