
കോഴിക്കോട്: ജില്ലയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി മന്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കായക്കൊടി പഞ്ചായത്തില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച 12 പേര്‍ക്ക് കൂടിയാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയവരില്‍ 43 പേര്‍ ജാര്‍ഖണ്ഡ് സ്വദേശകളും രണ്ട് പേര്‍ ബിഹാര്‍ സ്വദേശികളുമാണ്. ഇവരെല്ലാം അതത് സംസ്ഥാനങ്ങളില്‍നിന്ന് രോഗം ബാധിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മന്ത് രോഗത്തിന് കാരണമാകുന്ന ക്യൂലക്‌സ് കൊതുകകളെ കായക്കൊടി പഞ്ചായത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ എല്ലാ താമസ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടത്തി രോഗനിര്‍ണ്ണയം നടത്താനാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന വിലയിരുത്തലിലാണ് ഈ നടപടി. മാര്‍ച്ച് മാസത്തോടെ നിലവാരമില്ലാത്ത എല്ലാ താമസ കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam