ഫുട്ബോളിലെ കണ്ണീര്‍ക്കാലം; തീപിടിത്തത്തില്‍ 10 ഫ്ലമെംഗോ താരങ്ങള്‍ക്ക് ദാരുണാന്ത്യം

Published : Feb 08, 2019, 04:57 PM ISTUpdated : Feb 08, 2019, 05:02 PM IST
ഫുട്ബോളിലെ കണ്ണീര്‍ക്കാലം; തീപിടിത്തത്തില്‍ 10 ഫ്ലമെംഗോ താരങ്ങള്‍ക്ക് ദാരുണാന്ത്യം

Synopsis

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍

സാവോപോളോ: വിമാനാപകടത്തില്‍ എമിലാനോ സല മരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ഫുട്ബോളില്‍ ലോകത്ത് നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്‍ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു.

ട്രെയിനിംഗ് സെന്‍ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ബ്രസീലിയന്‍ സമയം രാവിലെ 5.10ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചപ്പോഴേക്കും 7.30 കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ വമ്പന്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബ്ബാണ് ഫ്ലമെംഗോ. ഫുട്ബോള്‍ കൂടാതെ, ബാസ്ക്കറ്റ്ബോള്‍, സ്വിമിംഗ്, വോളിബോള്‍ എന്നീ ടീമുകളും ഫ്ലമെഗോയ്ക്കുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്
തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം