
തിരുവന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി തിരുവന്തപുരത്ത് നിന്ന് മടങ്ങി. കേരളത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആരോടും പരിഭവമില്ലെന്ന് വിദേശ വനിതയുടെ സഹോദരി വ്യക്തമാക്കി.
കോവളത്ത് നിന്ന് വിദേശവനിതയെ കാണാതായതിന് പിന്നാലെ അന്വേഷണത്തിനായി തൈക്കാട് യാത്രി നിവാസിലാണ് സഹോദരി താമസിച്ചിരുന്നത്. മരണാന്തര ചടങ്ങുകളെല്ലാം കഴിഞ്ഞതോടെ ഇനി നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം വിടുന്നതിന് മുമ്പായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു. ഒരാഴ്ചയ്ക്കകം മടങ്ങാനാവുന്ന രീതിയിൽ നാട്ടിലേക്കുള്ള ടിക്കറ്റും പുസ്തകങ്ങളും മന്ത്രി സഹോദരിക്ക് കൈമാറി.
സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ ചെറുപ്പക്കാർക്കുള്ള പാരിതോഷിക തുക ഇവരുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ വ്യക്തമാക്കി. രണ്ട് ദിവസം കൂടി ഇവർ കേരളത്തിൽ തങ്ങും. ഒരാഴ്ചച്ചക്കകം ഇവർ നാട്ടിലേക്ക് മടങ്ങു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam