
വില്‍മിങ്ടണ്‍ : അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തു വലിയ നാശം വിതച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിൽ നാല് മരണം. പല പ്രദേശങ്ങളിലും വെള്ളപൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത നാൽപ്പത്തെട്ടു മണിക്കൂർ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശിത്തുടങ്ങുന്നത്. ആഴ്ചകള്‍ക്ക് മുമ്പേതുടങ്ങിയ മുന്നൊരുക്കങ്ങള്‍ കേന്ദ്രീകരിച്ചതും ജീവഹാനി ഒഴിവാക്കാനുള്ള കരുതല്‍നടപടികളിലാണ്.
എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തിറങ്ങിയത്. കനത്തമഴയില്‍ ഉരിത്തിരിയുന്ന പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam