ഗുഹയ്ക്കുള്ളില്‍ പതിമൂന്ന് ദിവസം; ഫുട്ബോള്‍ ടീമംഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

Web Desk |  
Published : Jul 05, 2018, 04:15 PM ISTUpdated : Oct 02, 2018, 06:42 AM IST
ഗുഹയ്ക്കുള്ളില്‍ പതിമൂന്ന് ദിവസം; ഫുട്ബോള്‍ ടീമംഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

Synopsis

പതിമൂന്ന് ദിവസം ഗുഹയ്ക്കുള്ളില്‍ ഫുട്ബോള്‍ ടീമംഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

തായ്‍ലന്‍റ്: തായ്‍ലാന്‍റില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴതുടങ്ങുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് ഇടയാക്കി.രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തിലാണെന്ന് സൈനിക വ്യക്താവ്‍ അറിയിച്ചു.ഗുഹയ്ക്കുള്ളില്‍ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും പന്ത്രണ്ട് കുട്ടികളും കോച്ചും ആരോഗ്യവാന്‍മാരാണെന്ന ആശ്വാസ വാര്‍ത്തയ്ക്കിടയിലാണ് കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്ക ഉയരുന്നത്.

ഒരാഴ്ച്ചയക്കുള്ളില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.നിലവില്‍ ഗുഹയ്ക്കുള്ളിലെ നാല്പത് ശത്മാനത്തോളം വെള്ളം പുറത്തെത്തിച്ചു കഴിഞ്ഞു.വെള്ളകെട്ട് വറ്റിച്ച് കുട്ടികളെപുറത്തെത്തിക്കാനായിരുന്നു സൈന്യത്തിന്‍റെ പദ്ധതി.‍ മഴ തുടങ്ങി വെള്ളകെട്ട് ഉയരുന്നത് നേരിടാനാണ് ഇപ്പോഴത്തെ നീക്കം.മണിക്കൂറില്‍ 18000ലിറ്റര്‍ വെള്ളമാണ് ഗുഹയ്ക്കുള്ളില്‍ നിന്ന് പമ്പ് ചെയ്ത് മാറ്റുന്നത്.എങ്കിലും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടി വരും.

ഗുഹയ്ക്ക് പുറത്തെത്താന്‍ അഞ്ച് മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ മുങ്ങല്‍ വിദ്ഗധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷണവും വൈദ്യസഹായവും ഉറപ്പ് വരുത്തുന്നണ്ടെന്നും സൈന്യം അറിയിച്ചു.തണുപ്പ് നേരിടാന്‍ ഫോയില്‍ പുതപ്പും ലഭ്യമാക്കിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ സൗകര്യവും ഗുഹയ്ക്കകത്ത് സജ്ജീകരിച്ചു.ഗുഹയുടെ മുകള്‍ ഭാഗം തുരന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മണ്ണ് ഇടിയാന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലിലില്‍ നീക്കം ഉപേക്ഷിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ