കുവൈറ്റില്‍ വന്‍ വിദേശമദ്യ വേട്ട; 8432 കുപ്പി മദ്യം പിടിച്ചു

Published : May 26, 2017, 04:18 AM ISTUpdated : Oct 05, 2018, 01:19 AM IST
കുവൈറ്റില്‍ വന്‍ വിദേശമദ്യ വേട്ട; 8432 കുപ്പി മദ്യം പിടിച്ചു

Synopsis

കുവൈത്തില്‍ കടല്‍മാര്‍ഗം കൊണ്ടുവന്ന വിദേശമദ്യം അധികൃതര്‍ പിടിക്കൂടി. ഷുഎൈബ തുറമുഖം വഴി രാജ്യത്ത് ഇറക്കാന്‍ ശ്രമിച്ച 8000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയം അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു ജി.സി.സി രാജ്യത്ത് നിന്നെത്തിയ ചരക്കുകപ്പലില്‍ വിദേശമദ്യം കടത്തുന്നതായിട്ടായിരുന്നു സന്ദേശം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസ് വകുപ്പിലെ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടിച്ചെടുത്തത്. കണ്ടയ്‌നറിനുള്ളില്‍ നിരവധി ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി 8432 കുപ്പി മദ്യമാണ് സംയുക്ത നീക്കത്തിലൂടെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അധികൃതരുടെ പിടിയിലായിട്ടുണ്ട്. കണ്ടെയ്‌നര്‍ പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുമതിയ്‌ക്ക് ശ്രമിച്ച അറബ് വംശജനും ഇവ ഇറക്കുമതിയക്ക് ശ്രമിച്ച ജോര്‍ജിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഷുവൈഖ് തുറമുഖത്തുനിന്നും രണ്ട് കണ്ടെയ്‍നറുകള്‍ പരിശോധനയില്ലാതെ കടത്തികൊണ്ടുപോയ സംഭവം വന്‍ വിവാദമായിരുന്നു. വിഷയം പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതോടെ കസ്റ്റംസ് വകുപ്പ് ഡയറക്ടറെ മാറ്റിയായിരുന്നു അന്വേഷണം നടത്തിയത്. ഈ  അന്വേഷണത്തില്‍, പരിശോധനയില്ലാതെ പുറത്തേക്ക് പേയ കണ്ടയ്‍നറുകളില്‍ മദ്യമാണന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഷുവൈഖ് തുറമുഖത്ത് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഷുഎൈബ തുറമുഖത്ത് നിന്ന് മദ്യശേഖരം പിടിക്കൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു