ഫ്രാന്‍സ് അതീവ ജാഗ്രതയില്‍; മൂന്ന് ദിവസം ദുഖാചരണം

Published : Jul 16, 2016, 02:15 AM ISTUpdated : Oct 05, 2018, 03:12 AM IST
ഫ്രാന്‍സ് അതീവ ജാഗ്രതയില്‍; മൂന്ന് ദിവസം ദുഖാചരണം

Synopsis

സമാനതയില്ലാത്ത മനുഷ്യക്കുരുതിക്കാണ് കഴിഞ്ഞ ദിവസം നീസ് നഗരം സാക്ഷ്യം വഹിച്ചത്. ദേശീയ ദിനാഘോഷത്തിനെത്തിയ ആയിരക്കണക്കിനാളുകളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറിയപ്പോള്‍ 84 ജീവനുകളാണ് പൊലിഞ്ഞത്. 200ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ 54 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവ സ്ഥലത്ത് തന്നെ വെടിവച്ചു കൊന്ന അക്രമി ടുണിഷ്യന്‍ സ്വദേശിയായ മൊഹമ്മദ് ലഹൗജ് ബോല്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് കിലോമീറ്റരോളം ഇയാള്‍ ട്രക്ക് ഓടിച്ചു. തടയാനെത്തിയ പൊലീസിനെതിരെ നിറയൊഴിച്ചു. 

ട്രക്കില്‍ നിന്നും കണ്ടെത്തിയ തോക്കുകളും ഗ്രനേഡുകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്നും സൈക്കിളും മൊബൈല്‍ഫോണും ചില രേഖകളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും നിര്‍ണ്ണായക തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റാണ് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഫ്രാന്‍സിലെ പ്രധാന നഗരങ്ങലെല്ലാം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് നീട്ടിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ
ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു