
വയനാട്: സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വീടിന്‍റെ അടുക്കള പൊളിച്ചാണ് വയനാട് അരിഞ്ചോര്‍മലയില്‍ ആദിവാസി വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത്. പനമരം പഞ്ചായത്തിലെ അരിഞ്ചോര്‍മല ചുണ്ടകുന്ന് അമ്പലക്കര പണിയകോളനിയിലാണ് സംഭവം.
പനമരം പഞ്ചായത്ത് വിഷയം ഗൗരവമായെടുത്തില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍, സംസ്കരിക്കാന‍് ശ്മശാനമുണ്ടെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. കോളനിയിലെ വെളുക്കന്‍റെ ഭാര്യ കണക്കി മരിച്ചവിവരം പഞ്ചായത്തിനെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിലില് ഒടുവില്‍ കണക്കി താമസിച്ച വീടിന്‍റെ അടുക്കള പോളിച്ച് സംസ്കരിച്ചു.
പൊതുശ്മശാനത്തില്‍ സംസ്കരിക്കാന‍് ക്രമീകരണങ്ങളുണ്ടാക്കിയെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. എന്നാല്‍ ഈ വിശദികരണങ്ങളില്‍ ആദിവാസി സംഘടനകള്‍ തൃപ്തരല്ല. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam