ഗെയില്‍ പദ്ധതിയെ പിന്തുണച്ച് ബി.ജെ.പി; അക്രമസമരത്തിലൂടെ മുടക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

Published : Nov 02, 2017, 05:35 PM ISTUpdated : Oct 04, 2018, 06:02 PM IST
ഗെയില്‍ പദ്ധതിയെ പിന്തുണച്ച് ബി.ജെ.പി; അക്രമസമരത്തിലൂടെ മുടക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

Synopsis

തിരുവനന്തപുരം: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെ പിന്തുണച്ചും സമരത്തെ വിമര്‍ശിച്ചും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമാസക്തമായ സമരം നടത്തി ഗെയില്‍ പദ്ധതി മുടക്കാന്‍ ശ്രമം നടത്തുന്നത് അപലപനീയമാണെന്ന് കുമ്മനം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2007 ല്‍ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാന്‍ ആകാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേട് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കര്‍ഷകരുടെ ആശങ്ക അകറ്റാനോ നാളിതു വരെ സര്‍ക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികള്‍ മുതലെടുക്കുകയാണ്. 

ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടാകുന്നതാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്കു വെച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും 
മത മൗലികവാദികളുമൊക്കെ പ്രശ്‌നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്. 

ഇത് മനസ്സിലാക്കി സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളത്തോടൊപ്പം ഇതേ പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തില്‍ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാന്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് ഗതികേടാണ്- കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
'പെർഫക്ട് സ്ട്രൈക്ക്'; നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്