ഗൗരി ലങ്കേഷിന്‍റെ കൊലാപാതകം; സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു

Published : Sep 26, 2017, 08:53 AM ISTUpdated : Oct 04, 2018, 07:30 PM IST
ഗൗരി ലങ്കേഷിന്‍റെ കൊലാപാതകം; സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു

Synopsis

ബെംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ വിദഗ്ധ പരിശോധനയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു.  പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുമ്പോളാണ് കര്‍ണ്ണാടക പൊലിസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പുതിയ നീക്കം. സെപ്റ്റംബര്‍ 5 ന് നടന്ന കൊലപാതകത്തില്‍ പൊലീസിന്‍റെ പക്കലുള്ള ഏക തെളിവാണ് ഗൗരി ലങ്കേഷിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍. 

അമേരിക്കയിലെ ഡിജിറ്റല്‍ ലബോറട്ടറിയിലേക്കയച്ച ദൃശ്യങ്ങളുടെ പരിശോധനഫലം ദിവസങ്ങള്‍ക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹെല്‍മറ്റ് ധരിച്ചെത്തിയ കൊലപാതകികള്‍ രണ്ട് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല എന്നതാണ് അന്വേഷണ സംഘത്തെ കുടുക്കിയത്. ആക്രമികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കുന്നതും അന്വേഷണ സംഘത്തിനു മുന്നിലുള്ള വെല്ലുവിളിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ