
കോട്ടയം: ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഏതാനും നാളുകൾക്കകം പരിഹരിക്കപ്പെടുമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും ക്രൈസ്തവർക്കിടയിൽ ഭിന്നതക്ക് സ്ഥാനമില്ലെന്നും കർദ്ദിനാൾ പ്രതികരിച്ചു. വിവാദമുണ്ടായ ശേഷം ആദ്യമായാണ് കർദ്ദിനാൾ ആലഞ്ചേരി പ്രതികരിക്കുന്നത്.
അതേസമയം എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ലഘുലേഖ വിതരണം നടന്നു . സഹായ മെത്രാൻമാർ പോലുമറിയാതെ കർദിനാളിന്‍റെ നേതൃത്വത്തിൽ നടന്ന നടന്ന ഭൂമി ഇടപാട് സംശയാസ്പദമാണെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam