വീട്ടുജോലിക്ക് ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് ഓവ് ചാലില്‍ തള്ളി

Web Desk |  
Published : May 21, 2018, 09:32 AM ISTUpdated : Jun 29, 2018, 04:03 PM IST
വീട്ടുജോലിക്ക് ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് ഓവ് ചാലില്‍ തള്ളി

Synopsis

മാന്യമായ വേതനം വാഗ്ദാനം ചെയ്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദില്ലിയിലെത്തിച്ചത് 

ദില്ലി: വീട്ടുജോലിക്ക് ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് ഓവ് ചാലില്‍ തള്ളി. ജാര്‍ഖണ്ഡ് സ്വദേശിനിയായ പതിനാറുകാരിക്കാണ് ദാരുണാന്ത്യം. വീട്ടുജോലിയ്ക്കായി പെണ്‍കുട്ടിയെ ജാര്‍ഖണ്ഡ് സ്വദേശികളാണ് ദില്ലിയില്‍ എത്തിച്ചത്. എന്നാല്‍ ശമ്പളം നല്‍കാതിരുന്നത് പെണ്‍കുട്ടി ചോദ്യം ചെയ്തതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.

മെയ് നാലിനാണ് കഷ്ണങ്ങളായി മുറിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ദില്ലിയിലെ മിയാന്‍വാലി നഗറില്‍ കണ്ടെത്തിയത്. മൂന്നു ഭാഗങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതോടെയാണ് മൃതദേഹം അടങ്ങിയ ചാക്ക് ഓവ് ചാലില്‍ തള്ളിയവരെ കണ്ടെത്തിയത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും മൃതദേഹം മറവ് ചെയ്ത ശേഷം വീട്ടുകാര്‍ ഒളിവില്‍ പോവുകയായിരുന്നു. 

പിന്നീട് ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മന്‍ജീത് കര്‍ക്കേറ്റ എന്നയാളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ അടക്കം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മാന്യമായ വേതനം വാഗ്ദാനം ചെയ്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദില്ലിയില്‍ വീട്ടുജോലിക്കായി എത്തിച്ചത്. മൂന്നു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെയാണ് പെണ്‍കുട്ടി മന്‍ജീതിനോട് ശമ്പളം ചോദിച്ചത്. ഇതില്‍ പ്രകോപിതനായ മന്‍ജീത് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി