
കോഴിക്കോട്: പണം അടച്ചില്ലെങ്കിൽ ചികിൽസ നൽകില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികിൽസ നിഷേധിച്ചത്.
ഒന്നേകാൽ ലക്ഷം രൂപ അടച്ചില്ലെങ്കിൽ ചികിൽസ നൽകില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ മരിച്ചവരുടെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയോളം കുടുംബാംഗങ്ങള്‍ അടച്ചിരുന്നു. എന്നാല്‍ മൂസയുടെ ചികിത്സയുടെ ഒന്നേകാല്‍ ലക്ഷം അടച്ചില്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിപാ വൈറസ് ബാധയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം ലംഘിക്കപ്പെട്ടതായി ചങ്ങരോത്തെ നാട്ടുകാരും ആരോപിച്ചു.
അതേസമയം വെന്റിലേറ്ററിലെ രോഗിയെ ഡിസ്ചാർജ് ചെയ്യരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ സ്വകാര്യ ആശുപത്രിക്ക് മന്ത്രി നിർദ്ദേശം നൽകി. ചികിൽസ നിഷേധിച്ചതായുള്ള വാർത്തയെത്തുടർന്നാണ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടത്. മൂന്നിടങ്ങളിൽ ക്യാമ്പ് തുറന്നു. ചെമ്പനോട, ചെറുവണ്ണൂർ, പന്തിരിക്കര എന്നിവിടങ്ങളിലാണ് ആരോഗ്യ സംഘം ക്യാമ്പ് തുറന്നതായും മന്ത്രി അറിയിച്ചു.
അതേസമയം രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും. അടക്കാനുള്ള ബിൽ തുക എത്രയെന്ന് അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും. അത് സാധാരണ നടപടിക്രമം മാത്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam