
ഭോപ്പാൽ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിലെ കോത്മയിലാണ് പൂജ പാനിക് എന്ന വിദ്യാർഥിനിയെ തയറുത്തു കൊലചെയ്തതത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി ക്ലാസിന് എത്തിയതായിരുന്നു പൂജ. ഈ സമയം പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്കഴുത്തില് വെട്ടുകയായിരുന്നു.
അക്രമകാരി ആരാണെന്ന് വ്യക്തമല്ല, വെട്ടിയ ശേഷം വാൾ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപെട്ടു. സ്കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അധ്യാപകൻ മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂജയ്ക്ക് നേരത്തെ പൂവാലന്മാരുടെ ശല്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam