ഗോവയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ഉടൻ നിരോധിക്കുമെന്ന് മനോഹർ പരീക്കർ

Published : Sep 18, 2017, 09:25 PM ISTUpdated : Oct 04, 2018, 04:41 PM IST
ഗോവയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ഉടൻ നിരോധിക്കുമെന്ന് മനോഹർ പരീക്കർ

Synopsis

ഗോവയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ഉടൻ നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. ബീച്ചിലും പാർക്കിലും മദ്യപിക്കുന്നവരുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഏറിയതോടെയാണ് സർക്കാർ തീരുമാനം.

വിനോദസഞ്ചാരികളുടെ പറുദീസയാണ് ഗോവ. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ ഏറെയെത്തുന്ന  കടൽതീരത്ത് ഇനി മിനുങ്ങാനായി ആരും പോകേണ്ടതില്ല. പാർക്കിലും ബീച്ചിലും മറ്റുപൊതുസ്ഥലങ്ങളിലുമെല്ലാം മദ്യക്കുപ്പിയുമായി കറങ്ങിനടക്കുന്ന ടൂറിസ്റ്റുകൾ പൂട്ടുവീഴുകയാണ്. കർശന നിയമത്തിലൂടെ പൊതുസ്ഥലത്തെ മധ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ  പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് മദ്യപിക്കാനുള്ള സൗകര്യം ഏർപെടുത്തിയാൽ ബാറുകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയോ ഫൈൻ ഈടാക്കുകയോ ചെയ്യും.  വിദേശികളെക്കാൾ കൂടുതൽ മറ്റ്സംസ്ഥാനത്തുനിന്നെത്തുന്ന ടൂറിസ്റ്റുകളാണ് പൊതു സ്ഥലങ്ങളിലെ പ്രശ്നക്കാരായ കുടിയൻമാർ. ചങ്ങാതിമാരുമൊത്ത് ഗോവയിൽ കറങ്ങാൻ പോകുന്നവർ വെള്ളമടിച്ച് ശല്യമുണ്ടാക്കുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബറിൽ ഗോവയിൽ രാജ്യാന്തര ചലച്ചിത്ര മേള എത്തുകയാണ്. തുടർന്ന് ടൂറിസം സീസൺ ആരംഭിക്കും. ആഭ്യന്തര ടൂറിസ്റ്റുകളാണ് പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മദ്യത്തിന് വിലക്കുറവായത് പൊതുസ്ഥലത്ത് മദ്യപാനവും കൂടാൻ കാരണമാണ്. ചലച്ചിത്രമേള സമയത്ത് ബിയർ പാർലറുകളും പൊതുസ്ഥലങ്ങളിൽ തുറക്കാറുണ്ട്. കാർണിവലുകളിലും ടൂറിസം മേളകളിലുമെല്ലാം ഇത്തരത്തിൽ പെതുസ്ഥലങ്ങളിൽ താത്കാലിക ‘ബിയർ പബ്’ കാണാം. നിലവിലെ എക്സൈസ് ആക്ടിൽ ഭേദഗതി വരുത്തി ഒക്ടോബർ അവസാനത്തോടെ വിജ്ഞാപനവും പുറത്തിറക്കാനാണ് നീക്കം. 1964ലെ ഗോവ, ദാമൻ ആൻഡ് ദിയു എക്സൈസ് ആക്ട് പ്രകാരമാണ് നിലവിൽ ഗോവയിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത്. ആഘോഷസീസണുകളിൽ കേരളത്തിൽനിന്നടക്കം ആയിരങ്ങളാണ് ഗോവയിലേക്ക് പോകാറ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം'; ശിവ​ഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
കോർപ്പറേഷനിലെ ഇ- ബസ് തർക്കം; പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി, 'മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്'