
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയും കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്ത്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും അബുലൈസിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്.
അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദുബായിയിൽ പോയപ്പോൾ ആരെങ്കിലും എടുത്തതാവാം ഫോട്ടോ. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയാറെന്നും അദ്ദേഹം പറഞ്ഞു. അബുലൈസുമായി ബന്ധമില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. അന്വേഷണം നേരിടാൻ തയാറാണെന്ന് യൂത്ത് ലീഗ് നേതാവ് കൂട്ടിച്ചേർത്തു.
പി.കെ.ഫിറോസിന്റെയും തന്റെയും ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് സ്വർണക്കടത്തു കേസ് പ്രതിയായ അബു ലൈസ് തന്നെയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. ഇടത് എംഎൽഎമാർ ലൈസിനെ കൊണ്ട് ഇത് ചെയ്യിച്ചതാണെന്നും സിദ്ദിഖ് ആരോപിച്ചു. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്.
നേരത്തേ, അബുലൈസിനൊപ്പം ഇടതു എംഎൽഎമാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതു വിവാദമായിരുന്നു. അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രമാണ് വിവാദമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam