വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

we |  
Published : Mar 23, 2018, 09:43 AM ISTUpdated : Jun 08, 2018, 05:52 PM IST
വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

Synopsis

വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

ദില്ലി: സേവനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തേ വിദ്യാഭ്യാസ ആനൂകൂല്യമെന്ന നിലയില്‍ 10000 രൂപാണ് ഒരു മാസം അനുവദിച്ചിരുന്നത്. ഈ പരിധിയിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.  

കൂടാതെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും കേന്ദ്രം വഹിക്കും. 3400 കുട്ടികള്‍ക്കായി  5 കോടി രൂപയാണ് വിദ്യാഭ്യാസത്തിനായി ചെലവ് വരുന്നത്. മിലിറ്ററി ഓഫീസേഴ്സ് റാങ്കിന് താഴെയുള്ളവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

സര്‍ക്കാര്‍ സ്കൂളുകളിലോ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലോ  സൈനിക സ്‌കൂളുകളിലോ  കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്‌കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ ആനുകൂല്യത്തിനായി പരിഗണിക്കുക. 1971 ലെ യുദ്ധത്തിന് ശേഷമാണ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് വേണ്ടിയുളള ശുപാര്‍ശ ശമ്പള കമ്മീഷന്‍ നല്‍കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ആനുകൂല്യം മാസത്തില്‍ 10000 മായി നിജപ്പെടുത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
പയ്യന്നൂരിൽ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസ്: 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ