സംസ്ഥാനത്തെ ഒരു മുത്തശ്ശി വിദ്യാലയം കൂടി അടച്ചു പൂട്ടലിലേക്ക്

Published : Jun 03, 2016, 02:14 AM ISTUpdated : Oct 05, 2018, 02:17 AM IST
സംസ്ഥാനത്തെ ഒരു മുത്തശ്ശി വിദ്യാലയം കൂടി അടച്ചു പൂട്ടലിലേക്ക്

Synopsis

വേനലവധിയ്ക്ക് വീട്ടിലേക്ക് പോയപ്പോൾ ക്ലാസിലുണ്ടായിരുന്നവരെയൊന്നും ഈ സ്കൂളിലെ ഏക വിദ്യാര്‍ത്ഥിനി ശ്രുതി തിരികെ സ്കൂളിലെത്തിയപ്പോൾ കണ്ടില്ല. രണ്ടാം ക്ലാസുകാരിയായ ശ്രുതിക്കുട്ടിക്ക് ആകെ കൂട്ട് സ്കൂളിലെ ഏക അധ്യാപികയായ സുമിത്ര ടീച്ചറും കല്യാണി അമ്മുമ്മയും സ്കൂളിലെ അനധ്യാപികയായ ബദറുന്നിസയും മാത്രം. ബാക്കിയെല്ലാരും വേറേ സ്കൂളുകളിലേക്ക് ടിസി വാങ്ങി പോയി.

7 അധ്യാപകരും മൂന്നൂറ് കുട്ടികളുമുണ്ടായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ സ്കൂളിൽ.നെടുന്പറന്പിലെ തലമുറകൾ അക്ഷരം പഠിച്ചത് ഈ മുറ്റത്ത് നിന്നാണ്. എന്നാലിന്ന് ആകെയുള്ള അധ്യാപികയും സ്ഥലം മാറ്റം കിട്ടി സ്കൂളിനോട് വിട പറയാൻ ഒരുങ്ങി നിൽക്കുന്നു. 80 വർഷം പഴക്കമുള്ള ഈ സ്കൂൾ അടച്ചു പൂട്ടിയിട്ടു വേണം ഇവിടെ ആ‍ർടിഓ ഓഫീസോ കോടതി സമുച്ചയമോ കൊണ്ടു വരാനെന്ന നിലപാടിലാണ് പത്തനാപുരത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം. ശ്രുതിക്ക് ഈ സ്കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ
ക്രിസ്മസും പുതുവർഷവും ലക്ഷ്യം വെച്ച് എംഡിഎംഎ വിൽപ്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ