
വേനലവധിയ്ക്ക് വീട്ടിലേക്ക് പോയപ്പോൾ ക്ലാസിലുണ്ടായിരുന്നവരെയൊന്നും ഈ സ്കൂളിലെ ഏക വിദ്യാര്‍ത്ഥിനി ശ്രുതി തിരികെ സ്കൂളിലെത്തിയപ്പോൾ കണ്ടില്ല. രണ്ടാം ക്ലാസുകാരിയായ ശ്രുതിക്കുട്ടിക്ക് ആകെ കൂട്ട് സ്കൂളിലെ ഏക അധ്യാപികയായ സുമിത്ര ടീച്ചറും കല്യാണി അമ്മുമ്മയും സ്കൂളിലെ അനധ്യാപികയായ ബദറുന്നിസയും മാത്രം. ബാക്കിയെല്ലാരും വേറേ സ്കൂളുകളിലേക്ക് ടിസി വാങ്ങി പോയി.
7 അധ്യാപകരും മൂന്നൂറ് കുട്ടികളുമുണ്ടായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ സ്കൂളിൽ.നെടുന്പറന്പിലെ തലമുറകൾ അക്ഷരം പഠിച്ചത് ഈ മുറ്റത്ത് നിന്നാണ്. എന്നാലിന്ന് ആകെയുള്ള അധ്യാപികയും സ്ഥലം മാറ്റം കിട്ടി സ്കൂളിനോട് വിട പറയാൻ ഒരുങ്ങി നിൽക്കുന്നു. 80 വർഷം പഴക്കമുള്ള ഈ സ്കൂൾ അടച്ചു പൂട്ടിയിട്ടു വേണം ഇവിടെ ആർടിഓ ഓഫീസോ കോടതി സമുച്ചയമോ കൊണ്ടു വരാനെന്ന നിലപാടിലാണ് പത്തനാപുരത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം. ശ്രുതിക്ക് ഈ സ്കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam