സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകരമില്ലാതെ

Published : Aug 01, 2017, 11:43 AM ISTUpdated : Oct 05, 2018, 03:12 AM IST
സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകരമില്ലാതെ

Synopsis

കോഴിക്കോട്: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍. കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊന്നും  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് ദോഷം വരും രീതിയില്‍  പ്രാകൃതമായാണ് ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ നീക്കുന്നത്.  

ഏതൊരു സ്ഥാപനം തുടങ്ങിയാലും അത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ മലിനീകരണം നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം വേണം.അടുത്തിടെ പെരുകുന്ന പകര്‍ച്ചവ്യാധി മരണങ്ങളുടെ കാരണം പരിസ്ഥിതി മലിനീകരണമാണെന്ന നിഗമനങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ?

രണ്ട് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കണ്ട കാഴ്ചയാണിത്. മൃതദേഹാവശിഷ്‌ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നവിധം പുറത്തായതോടെ  മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ആരോഗ്യവകുപ്പ് പ്രശ്നത്തില്‍ നിന്ന് തലയൂരി. ശാസ്‌ത്രീയമായ രീതിയിലായിരിക്കും ഇനി മാലിന്യങ്ങള്‍ നിര‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന പ്രഖ്യാപനം പക്ഷേ നടപ്പാകുന്നത് ഇങ്ങനെയാണെന്ന് മാത്രം.

ഈ ഘട്ടത്തിലാണ് നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചത്. വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകളില്‍ കോഴിക്കോട്ടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊന്നിനും മലിനീകരമം നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപത്രം നല്‍കിയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇത് സംബന്ധിച്ച ലൈസന്‍സ് പുതുക്കിയിട്ട് 7 വര്‍ഷമായെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ക്കും ലൈസന്‍സില്ല.

എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു മാര്‍ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയുടെ പ്രതികരണം.
മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചെങ്കില്‍ 1981ലേയും 86ലേയും നിയമങ്ങള്‍ പ്രകാരം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും, നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാവുന്നതുമാണ്. ആരോഗ്യവകുപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ള മലിനീകരണ നിയന്ത്രണബോര്‍ഡ് പക്ഷേ  ആ നടപടികളിലേക്ക് കടക്കുന്നേയില്ലെന്നതാണ് വിരോധാഭാസം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം