
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് ജി. ശിവരാജന്റെ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്നലെ സോളാര്‍ കമ്മീഷന് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കൈമാറി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട് എന്നാണ് സൂചനകള്‍.
എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചില കേസുകള്‍ പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്കുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നത്. മല്ലേയില്‍ ശ്രീധരന് നായരുടെ കേസിലും പുനരന്വേഷണമുണ്ടാകും. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും എന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam