കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാന്‍ 18 വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ

Published : Dec 01, 2016, 07:05 PM ISTUpdated : Oct 04, 2018, 07:06 PM IST
കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാന്‍ 18 വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍  ശുപാര്‍ശ

Synopsis

ദില്ലി: കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ നിയമിക്കുന്നതിന് 18 പേരുകള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് കൈമാറി.ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹാബാദ് ഹൈക്കോടതികളിലാണ് ആദ്യഘട്ടത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഇപ്പോള്‍ നിയമിക്കുന്നത്.
 
സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതിന്റെ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ഇതിനിടെ കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ കേന്ദ്ര നിയമമന്ത്രിയും മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസും പങ്കെടുത്ത യോഗത്തില്‍ കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ധാരണയായത്.

രണ്ടാഴ്ചമുമ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം നിയമമന്ത്രാലയം ഇറക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് തെലങ്കാന, ആന്ധ്രപ്രദേശ്, കൊല്‍ക്കത്ത, മധ്യപ്രദേശ്, അലഹാബാദ് ഹൈക്കോടതികളില്‍ നിയമിക്കാനുള്ള 18 റിട്ട ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കൈാമറിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ശുപാര്‍ശയിന്മേല്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയുടെ 224-ാം അനുഛേദം അനുസരിച്ചാണ് വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ നിയമമന്ത്രാലയം പൂര്‍ത്തിയാക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്