ജിഎസ്‌ടി; ഗള്‍ഫില്‍ നിന്നുള്ള പാര്‍സലുകള്‍ ഏറ്റെടുക്കാതെ കാര്‍ഗോ സ്ഥാപനങ്ങള്‍

Published : Jul 06, 2017, 11:56 PM ISTUpdated : Oct 05, 2018, 01:00 AM IST
ജിഎസ്‌ടി; ഗള്‍ഫില്‍ നിന്നുള്ള പാര്‍സലുകള്‍ ഏറ്റെടുക്കാതെ കാര്‍ഗോ സ്ഥാപനങ്ങള്‍

Synopsis

ദുബായ്: പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി ഗള്‍ഫില്‍ നിന്നുള്ള കാര്‍ഗോ സംവിധാനത്തെ താറുമാറാക്കി. കസ്റ്റംസ്​തീരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്ന​നിര്‍ദേശം വന്നതോടെ നാലു ദിവസമായി ഗള്‍ഫ്​ മേഖലയിലെ കാര്‍ഗോ സ്ഥാപനങ്ങള്‍ പാര്‍സലുകള്‍ ഏറ്റെടുക്കാതായി. നൂറുകണക്കിന് ടണ്‍ പാര്‍സലുകളാണ് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20,000 രൂപയുടെ സാധനങ്ങള്‍ നിലവില്‍ നികുതിയില്ലാതെ കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കാമായിരുന്നു. എന്നാല്‍ ജി.എസ്.ടി വന്നതോടെ ഇത്​ റദ്ദാക്കി. ഇനിമുതല്‍  കസ്റ്റംസ്​തീരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നാണ്​നിര്‍ദേശം. 10 ശതമാനം അടിസ്ഥാന കസ്റ്റംസ്​തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി,  മൂന്നു ശതമാനം സെസ്​എന്നിവയാണ് അടക്കേണ്ടത് 41 ശതമാനത്തോളം വരുമിത്. 20,000 രൂപയുടെ സാധനമയക്കാന്‍ നിലവില്‍ 8,200 രൂപ നികുതിയടക്കണമെന്ന നിര്‍ദേശം കാര്‍ഗോ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

പുതിയ നിര്‍ദേശം വന്നതോടെ നാലു ദിവസമായി ഗള്‍ഫ്​ മേഖലയിലെ കാര്‍ഗോ സ്ഥാപനങ്ങള്‍ പാര്‍സലുകള്‍ ഏറ്റെടുക്കാതായി. കയറ്റി അയച്ച നൂറുകണക്കിന് ടണ്‍ പാര്‍സലുകള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കെട്ടിക്കെടക്കുകയാണ്. ഇതുസംബന്ധിച്ച്​ യാതൊരു മുന്നറിയിപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ നാട്ടിലെത്തിയ സാധനങ്ങള്‍ പഴയ നിരക്കില്‍ തന്നെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഗോ സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.​നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടുലക്ഷത്തോളം പേര്‍ കാര്‍ഗോ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.ഇവരില്‍ 90 ശതമാനവും മലയാളികളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ