ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം

Published : Sep 23, 2016, 03:56 AM ISTUpdated : Oct 05, 2018, 01:21 AM IST
ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം

Synopsis

ഗുൽബർഗയിലെ നേഴ്സിംഗ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ റാഗിംങ് ചെയ്ത് ഫിനോൾ കുടിപ്പിച്ചുവെന്ന കേസിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂ‍ർത്തിയാകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഗുൽബർഗ സെക്കന്‍റ് സെഷൻസ് കോടതിയിൽ അഞ്ച് പേരെ പ്രതിയാക്കിയാണ് കുറ്റപത്രം സമ‍ർപ്പിച്ചിരിക്കുന്നത്. കൊലപാതക ശ്രമം, പട്ടിക ജാതി പട്ടിക വർ‍ഗ പീഡന നിരോധന നിയമം, കർണാടക വിദ്യാഭ്യാസ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രത്തിലുള്ളത്.

ഒന്നും രണ്ടും പ്രതികളായ ലക്ഷ്മി, ആതിര എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.. മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.. റാഗിങ് നടന്ന അൽ ഖമർ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ എസ്തർ, മാനേജ്മെന്‍റ് അംഗം റൈസാ ബീഗം എന്നിവരാണ് ആറും അഞ്ചും പ്രതികൾ.. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘നടന്നത് കയ്യബദ്ധം’,വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു
യെലഹങ്കയിലെ ബുൾഡോസർ രാജ്;സർക്കാരിന്റെ ഇരുട്ടടി,വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ