ഹാദിയ കേസ്: വനിതാ കമ്മിഷനെതിരെ പോപ്പുലര്‍ ഫ്രണ്ട്

Published : Sep 24, 2017, 10:57 PM ISTUpdated : Oct 04, 2018, 11:35 PM IST
ഹാദിയ കേസ്: വനിതാ കമ്മിഷനെതിരെ പോപ്പുലര്‍ ഫ്രണ്ട്

Synopsis

തിരുവനന്തുപരം:  ഹാദിയ കേസില്‍ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ പോ്പ്പുലര്‍ ഫ്രണ്ട്. സുപ്രീംകോടിതിയെ സമീപിക്കുമെന്ന സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്റെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. വനിതാ കമ്മീഷന്‍ നിലപാട് സംഘപരിവാര്‍ അജണ്ടയെ സഹായിക്കുന്നതാണെന്നും അദ്ദേഹം വ പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന നിയമ നടപടിക്രമങ്ങളെ നീട്ടികൊണ്ടുപോകാന്‍ മാത്രമെ ഈ നിലപാട് സഹായിക്കൂ. ആറുമാസത്തിലധികമായി ഹാദിയ വീട്ടുതടങ്കലിലാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യമാണ് ഹാദിയയുടെ വീട്ടില്‍ നിലനില്‍ക്കുന്നത്. 

ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നോ പുറത്ത് നിന്നുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിക്കണമെന്നോ കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ആര്‍.എസ്.എസിന്റെ താല്‍പര്യത്തിനനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹാദിയയുടെ ജീവന്‍പോലും അപകടത്തിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി അവിടം സന്ദര്‍ശിക്കുകയും ഹാദിയ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന ഇടപെടലാണ് വനിതാ കമ്മീഷനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്. എന്നാല്‍ ഇത് വിനിയോഗിക്കാന്‍ തയ്യാറാകാതെ, വിവധ കോണുകളില്‍നിന്ന് പ്രതിഷേധം  ഉയരുകയും സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തപ്പോള്‍ കണ്ണില്‍പൊടിയിടാനുള്ള തന്ത്രംമാത്രമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കമെന്നും അദ്ദേഹം വാര്‍ത്താക്കുറി്പ്പില്‍ കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും